ad

Ticker

6/recent/ticker-posts

വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ ഇന്ന് വിധി. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ഒന്നാം പ്രതി ശ്രീറാമിനെ മദ്യലഹരിയിൽ അമിത വേഗത്തിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികൾ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നും വഫ പറഞ്ഞു. തെളിവ് നശിപ്പിച്ചതിനും വഫയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കുറ്റപത്രത്തിൽ അന്വേഷണ സംഘം പ്രതിചേർത്ത 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. വഫയുടെ അഭിഭാഷകനാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പൊലീസിന്‍റെ രേഖകളിലോ അനുബന്ധ രേഖകളിലോ തെളിവില്ലെന്ന് വഫയുടെ അഭിഭാഷകൻ വാദിച്ചു.  2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ മ്യൂസിയത്തിന് സമീപം വച്ച് ഇടിച്ചാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടത്. കെ.എം. ബഷീറിനെ ഇടിച്ച വാഹനം വഫ ഫിറോസിന്‍റെ പേരിലായിരുന്നു. 

Post a Comment

0 Comments