ad

Ticker

6/recent/ticker-posts

തകഴി റെയിൽവെ ക്രോസ് മേൽപാലം സമ്പാദക സമിതി രൂപികരണ യോഗം 20ന്

തകഴി:ഗതാഗത തടസ്സം നിത്യസംഭവമായി മാറിയിരിക്കുന്ന തകഴി റെയിൽവെ ക്രോസിലെ യാത്ര ക്ലേശം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 
തകഴി റെയിൽവെ ക്രോസ് സംമ്പാദക സമിതി രൂപികരണ യോഗം 20ന് 3ന്  തകഴി വില്ലേജ് മാൾ ഹാളിൽ നടക്കും.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും.ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്യും.

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ തകഴി റെയിൽവേ ക്രോസിൽ  മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 3ന് തകഴി റെയിൽവേ ഗേറ്റിന് സമീപം നിൽപ്പ് സമരം  നടത്തിയിരുന്നു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയും സംഘവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കണമെന്നാവശ്യപെട്ട് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ ചേർന്ന്  നിവേദനം നല്കി.

മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കി.നിർമ്മാണ ചെലവിൻ്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി. മേൽപാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കുന്ന തുക. ആദ്യഘട്ട ജോലിക്ക് സംസ്ഥാന സർക്കാരിൻ്റെ വിഹിതമായ 17.97 കോടി രൂപ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. റെയിൽവേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും റെയിൽ വേ പാലം നിർമ്മിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പിടണമെന്നും എം.പി പറഞ്ഞു.

റെയിൽവേ ലൈനിന് മുകളിൽ വരുന്ന പാലത്തിൻ്റെ ഭാഗം റെയിൽവേയുടെയും അപ്രോച്ച് റോഡും  മറ്റ് നിർമ്മാണങ്ങളും  സംസ്ഥാനത്തിൻ്റെയും ചുമതലയിൽ നിർമ്മിക്കുന്നതാണ് രീതി.റോഡ്സ് & ബ്രിഡ്ജ്സ് കോർപറേഷനാണ് സംസ്ഥാന സർക്കാരിന് വേണ്ടി മേൽപാലങ്ങളുടെ നിർമ്മാണം നടത്തുന്നത്. അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പും മറ്റും സംസ്ഥാനത്തിൻ്റെ ചുമതലയാണ്. അത്തരം നടപടികൾ ടെൻഡർ അന്തിമമാക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. 

അത്യാസന നിലയിലുള്ള രോഗികളുമായി വിവിധ  മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് ആംബുലൻസിൽ  കൊണ്ടുപോകുമ്പോൾ  റെയിൽ​വെ ക്രോസ്  അടഞ്ഞുകിടക്കുന്നത്​ മൂലം രോഗികളുടെ ജീവൻ പോലും പൊലിഞ്ഞിട്ടുണ്ട്.

അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നത് നിത്യസംഭവമാണ്. 
തകഴി റെയില്‍വേ ഗേറ്റില്‍ വലിയ ക്രെയിനുമായി എത്തിയ ലോറി റെയില്‍വേ ക്രോസ് ബാറിലിടിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം റെയിൽവെ ക്രോസ് അടച്ചിട്ടാണ് അറ്റകുറ്റപണികൾ നടത്തിയത്.

റെയിൽവേ ക്രോസിൻ്റെ ഒരു ഭാഗത്തുള്ള ഹംപ്  അടയാള പെടുത്താഞ്ഞതുമൂലം വാഹനങ്ങളുടെ നിയന്ത്രണം തെറ്റി അപകടം സംഭവിക്കുക പതിവായിരുന്നു.മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയും സംഘവും സ്ഥലം സന്ദർശിച്ചപ്പോൾ ഇത് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനിയർക്ക് നിർദ്ദേശം നല്കുകയും കഴിഞ്ഞ ദിവസം ഹംപ് അടയാളപ്പെടുത്തുകയും ചെയ്തു.

Post a Comment

0 Comments