എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നേര്‍ച്ച ഭക്ഷണം വിതരണം ആരംഭിച്ചു. തിരുന്നാള്‍ കോര്‍ഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍ ഭക്ഷണം ആശിര്‍വദിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഏഴ് വരെ 3500 ഓളം നേര്‍ച്ച ഭക്ഷണം ഒരുക്കിയിട്ടുണ്ടന്ന് നേര്‍ച്ച ഭക്ഷണ കണ്‍വീനര്‍ ബാബു പള്ളിത്തറ അറിയിച്ചു.
ദൂരെ ദേശത്തു നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് പള്ളി കാര്യത്തില്‍ നിന്നുമുള്ള ഭക്ഷണ വിതരണം. ഫാ. അനീഷ് കാമിച്ചേരി, കൈകാരന്മാരായ പി.എസ് ടോമിച്ചന്‍ പറപ്പള്ളി, ജെയിംസ് കളത്തൂര്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് പറത്തറ, ജെയിന്‍ കറുകയില്‍, റോബിന്‍ കളങ്ങര, വിന്‍സെന്റ് കെ.പി, സ്റ്റീഫന്‍ പറപ്പള്ളി, ബാബു വള്ളോംതറ, ജോബി കണ്ണമ്പള്ളി, ഷൈജു മണക്കളം, ദിലീപ് മോന്‍ തൈപറമ്പില്‍, സാജു കൊച്ചുപുരക്കല്‍ എന്നിവര്‍ ഭക്ഷണ വിതരണത്തിന് നേത്യത്വം നല്‍കി. കൊടിയേറ്റ് നാള്‍ മുതല്‍ കമ്മിറ്റിക്കാര്‍, വോളണ്ടിയേഴ്‌സ്, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കി വരുന്നുണ്ട്. ഇതിനായി രണ്ട് പ്രത്യേക ഭക്ഷണശാലകള്‍ പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്. നേര്‍ച്ച ഭക്ഷണം കൂടാതെ പ്രതിദിനം 500 ഓളം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്ന് തിരുനാള്‍ ഫുഡ് കണ്‍വീനര്‍ സാം വാതല്ലൂര്‍ പറഞ്ഞു. മോനിച്ചന്‍ പീടികച്ചിറയുടെ നേതൃത്വത്തിലാണ് തീര്‍ഥാടകര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നത്. .
🟡🖊️ ഡോ ജോൺസൺ വി.ഇടിക്കുള
0 Comments