ad

Ticker

6/recent/ticker-posts

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 'പ്രകൃതിയ്ക്കായി ഒരു വിത്ത്പേന ' പദ്ധതി ആരംഭിച്ചു ; തുടക്കം എൻഎസ്എസ് സഹവാസ ക്യാമ്പിൽ നിന്നും.

എടത്വ: തലവടി സിഎംഎസ്  ഹൈസ്കൂളിൽ നടന്ന കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ  ഈ വർഷത്തെ  സപ്തദിന സഹവാസ ക്യാമ്പിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ  സഹകരണത്തോടെ  പരിസ്ഥിതി  ബോധവത്ക്കരണ പഠന ശില്പശാല സംഘടിപ്പിച്ചു.കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും ആയ  ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് കോർഡിനേറ്റർ ഒ മിനി അധ്യക്ഷത വഹിച്ചു. വിത്ത് പേനയുടെ വിതരണ ഉദ്ഘാടനം ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ സി.എം.എസ്  ഹൈസ്ക്കൂൾ പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂവിന് നല്കി  നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ  പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള  പ്രവർത്തന പദ്ധതിയെ  പറ്റി വിശദീകരിച്ചു.കോർഡിനേറ്റർമാരായ ലയൺ കെ ജയചന്ദ്രന്‍, ലയൺ വിൽസൻ  ജോസഫ് കടുമത്തിൽ, പ്രിൻസിപ്പാൾ  ഇൻ ചാർജ്ജ് എസ് ശബരീഷ്,   സിഎം.എസ് ഹൈസ്ക്കൂൾ വണ്ടർ ബീറ്റ്സ് പ്രോജക്ട് കൺവീനർ ജിബി ഈപ്പൻ, എടത്വ വികസന സമിതി പ്രസിഡൻ്റ്  ഐസക്ക്  എഡ്വേർഡ് റെന്നി തോമസ് തേവേരിൽ ,എൻ.എസ്. എസ് വോളണ്ടിയർ  ലീഡേഴ്സ് ആയ  മരിയ ജോസഫ്,  അഭിനവ് കൃഷ്ണഎന്നിവർ പ്രസംഗിച്ചു.

മഷി തീര്‍ന്നാല്‍ അലസമായി വലിച്ചെറിയുന്ന പേനകള്‍ മൂലം  പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ  ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത്  പച്ചക്കറിയുടെയോ  തണല്‍ മരത്തിന്റേയോ വിത്ത് വച്ചുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഷി തീര്‍ന്നാല്‍ വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും.ഇത്തരത്തിലുള്ള പേനകള്‍ വിവിധ സ്കൂളുകളില്‍ വിതരണം ചെയ്യും.

വാഹന അപകടത്തിൽ പരുക്കേറ്റ്  13 വർഷമായി അരയ്ക്ക് താഴെ വെച്ച് ചലന ശേഷി നഷ്ടപ്പെട്ട പാലക്കാട് ജില്ലയിലെ ചിറ്റൂര്‍  സ്വദേശി ഗോപി വാസു  ആണ്  കഴിഞ്ഞ 7  വർഷമായി വിത്ത് പേനകള്‍ നിർമ്മിക്കുന്നത്.സ്ക്കൂളിൽ മികച്ച രീതിയില്‍ കൃഷിയിടം ഒരുക്കുന്ന കുട്ടി കർഷകർക്ക്  പ്രത്യേക പുരസ്കാരവും നല്കും.

Post a Comment

0 Comments