ad

Ticker

6/recent/ticker-posts

ചന്ദ്രബോസ് വധക്കേസിൽ മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിക്കെതിരെ പ്രതി മുഹമ്മദ് നിഷാം ഹൈക്കോടതിയിൽ നൽകിയ അപ്പീലില്‍ വിധി ഇന്ന്. തൃശൂർ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ആവശ്യം. വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറയുക. നേരത്തെ മുഹമ്മദ് നിഷാമിന്‍റെ ശിക്ഷ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2015 ജനുവരി 29ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിലെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ഗേറ്റ് തുറക്കാൻ വൈകിയതിന് ബിസിനസുകാരൻ മുഹമ്മദ് നിഷാം സെക്യൂരിറ്റി ഗാർഡ് ചന്ദ്രബോസിന് നേരെ ആഡംബര കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരണമടയുകയും കൊലപാതകക്കുറ്റത്തിന് നിഷാമിനെതിരെ കേസെടുക്കുകയും ചെയ്തു.

Post a Comment

0 Comments