തലവടി: ഉപയോഗ ശേഷം പെർഫ്യൂ കുപ്പികൾ വലിച്ചെറിയുന്നവരാണ് പലരും.എന്നാൽ സ്വീകരണ മുറിയിലെ ഒഴിഞ്ഞ പെർഫ്യൂ കുപ്പികളുടെ ശേഖരം സന്ദർശകർക്ക് കൗതകമാകുകയാണ് ഇവിടെ.തലവടി ആനപ്രമ്പാൽ വാലയിൽ ബെറാഖാ ഭവനിൽ പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയാണ് ഒഴിഞ്ഞ പെർഫ്യൂ കുപ്പികൾ ശേഖരിച്ചു വെച്ച് സമൂഹത്തിന് വ്യക്തമായ സന്ദേശം നല്കുന്നത്.ചവറുകൾ കൂട്ടിയിട്ട് കത്തിച്ചപ്പോൾ ഒരിക്കൽ അതിലുണ്ടായിരുന്ന ഒഴിഞ്ഞ പെർഫ്യൂം കുപ്പി പൊട്ടിതെറിച്ച് ഗുരുതരമായി പരുക്കേറ്റ് ബന്ധു ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു.
''ഒഴിഞ്ഞ കുപ്പികൾ എന്തിനാണ് സൂക്ഷിച്ചു വെച്ചിരിക്കുന്നത് '' എന്ന സ്വീകരണമുറിലെത്തുന്ന സന്ദർശകരുടെ ചോദ്യത്തിന് മറുപടിയായി ഈ സംഭവം വിശദീകരിച്ച് ബോധവത്ക്കരണം നടത്തുവാൻ സാധിക്കുന്നുണ്ടെന്ന് ഡോ.ജോൺസൺ വാലയിൽ ഇടിക്കുള പറഞ്ഞു.2018 മുതൽ വ്യത്യസ്ത രൂപത്തിലുള്ള നൂറോളം കുപ്പികൾ ശേഖരിക്കുന്നതിന് സഹായകരമായി ഒപ്പം ഉള്ളത് സഹധർമ്മിണിയും ആരോഗ്യ പ്രവർത്തകയുമായ ജിജിമോൾ ജോൺസൺ ആണ്. പെർഫ്യൂം ഉള്ള പല കുപ്പികളും ഇതോടോപ്പം സൂക്ഷിക്കുന്നുണ്ട്. സ്വീകരണമുറിയിൽ എത്തുന്ന ചില സുഹൃത്തുക്കൾക്ക് സമ്മാനമായി അവ നല്കുമ്പോൾ ആകെ ഒരു വ്യവസ്ത മാത്രം," ഉപയോഗശേഷം വലിച്ചെറിയരുത് ''.
1949- ൽ സ്ഥാപിതമായ ഫ്രാഗ്രൻസ് ഫൗണ്ടേഷൻ ആണ് മാർച്ച് 21 സുഗന്ധ ദിനമായി വേർതിരിച്ചത്.
0 Comments