ad

Ticker

6/recent/ticker-posts

ബസ്  സർവ്വീസ്  പുനരാരംഭിക്കണം: എടത്വ വികസന സമിതി മുഖ്യമന്ത്രിയ്ക്കും ഗതാഗത വകുപ്പ് മന്ത്രിയ്ക്കും നിവേദനം നല്‍കി.

എടത്വ:സംസ്ഥാനപാതയായ തിരുവല്ല അമ്പലപ്പുഴ റോഡിൽ രാത്രി 9 മണി  കഴിഞ്ഞാൽ ബസ്  സർവ്വീസ് ഇല്ലാത്തത്  ജനങ്ങളെ വലയ്ക്കുന്നു. എടത്വ ,തകഴി, അമ്പലപ്പുഴ വഴി ആലപ്പുഴയിലേക്ക്  ഉള്ള ബസ് തിരുവല്ലയില്‍ നിന്നും  ഇപ്പോൾ ഏറ്റവും ഒടുവിലായി പുറപ്പെടുന്നത് രാത്രി 9 മണിക്കാണ്. അതിന്  ശേഷം ഈ ഭാഗത്തേക്ക് ബസുകള്‍  ഇല്ലാത്തത് സാധാരണക്കാരായ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരി കുകയാണ്.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  എടത്വ വികസന സമതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.ട്രഷറർ  കുഞ്ഞുമോൻ പട്ടത്താനം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്  ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ഷാജി മാധവൻ,വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു,ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള,ടോമിച്ചന്‍ കളങ്ങര,എം. വി ആന്റണി എന്നിവർ  പ്രസംഗിച്ചു.

മുൻ കാലങ്ങളിൽ രാത്രി 10.10ന് ആയിരുന്നു  ഈ ഭാഗത്തേക്ക് ഏറ്റവും ഒടുവിലായി ഉള്ള ബസ് സർവീസ് .സാമ്പത്തീക നഷ്ടം പറഞ്ഞ് ആ സർവ്വീസ് നിറുത്തലാക്കി.2003ൽ ഐസിപിഎഫ് ദേശിയ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള ഗതാഗത വകുപ്പ് മന്ത്രി ആർ.ബാലകൃഷ്ണപിള്ളയ്ക്ക്  നല്കിയ നിവേദനത്തെ തുടർന്ന് സർവീസ്  പുനരാരംഭിക്കുകയും ചെയ്തിരുന്നു.ദൂരെ സ്ഥലങ്ങളില്‍  പോയി ദിവസ വേതനത്തിൽ ജോലി കഴിഞ്ഞ് എത്തുന്ന സാധാരണക്കാരായ യാത്രക്കാർക്ക് അമ്പലപ്പുഴ ഭാഗത്തേക്ക് എത്തുന്നതിനുള്ള  ഉള്ള  ഏക  ആശ്രയം കെ.എസ്ആർ.ടി.സി ബസ് മാത്രമാണ്. ദേശസാത്കൃത  റോഡ് ആയതിനാൽ  ഈ വഴി സ്വകാര്യ ബസ്  സർവ്വീസ് ഇല്ല.കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിർമ്മിച്ചതും മലയോര തീരദേശ മേഖലകളെ ബന്ധിപ്പിക്കുന്നതും ആയ  പ്രധാന റോഡ്  ആണ് ഇത്.

ബസ് സർവ്വീസ്  പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്കുമാർ,എംഎൽഎ മാരായ അഡ്വ.മാത്യു ടി.തോമസ്, തോമസ് കെ തോമസ് ,എച്ച് സലാം എന്നിവര്‍ക്ക് നിവേദനം നല്കി.

പരാതി കെ.എസ്ആർ.ടി.സി സിഎംഡി ക്ക് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെബി.ഗണേശ് കുമാറും അറിയിച്ചയായി  എടത്വ വികസന സമിതി ഭാരവാഹികൾ അറിയിച്ചു

Post a Comment

0 Comments